ബാലുശ്ശേരി: കോഴിക്കോട് വീര്യമ്ബ്രത്ത് വാടകവീട്ടില്‍ താമസിച്ച മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഉമ്മുക്കുല്‍സു ((31) നെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്റെ രണ്ട് സുഹൃത്തുക്കളെ റിമാൻഡ് ചെയ്തു. ഭർത്താവ് താജുദ്ദീനെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല.
മലപ്പുറം തിരൂര്‍ ഇരിങ്ങാവൂര്‍ ആദിത്യന്‍ ഭവനില്‍ ആദിത്യന്‍ (19) ബി.പി അങ്ങാടി പാറക്കല്‍ ജോയല്‍ ജോര്‍ജ് (19) എന്നിവരെയാണ് ബാലുശ്ശേരി സിഐ എ.കെ. സുരേഷ്‌കുമാര്‍ അറസ്റ്റ് ചെയ്തത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊലപാതകത്തിന് സഹായിച്ചതിനും തെളിവ് നശിപ്പിച്ചതിനും ആണ് ഇവർക്കെതിരെ കേസെടുത്തത്.
സംഭവത്തിനുശേഷം ഒളിവില്‍പ്പോയ ഭര്‍ത്താവ് മലപ്പുറം എടരിക്കോട് കൊയപ്പ കോവിലകത്ത് താജുദ്ദീനായി പോലീസ് തിരച്ചിൽ ഊര്‍ജിതമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച താജുദ്ദീനൊപ്പം പുറത്തുപോയ ഉമ്മുക്കുല്‍സുവിനെ വൈകീട്ട് അവശനിലയിലായിരുന്നു താജുദ്ദീന്‍ വീട്ടിലെത്തിച്ചത്. രണ്ട് സുഹൃത്തുക്കളും കാറില്‍ ഉണ്ടായിരുന്നു. ഉമ്മുക്കുല്‍സുവിന് സുഖമില്ല ആശുപത്രിയില്‍ എത്തിക്കണമെന്ന് സുഹുത്ത് സിറാജുദ്ദീനെ താജുദ്ദീന്‍ വിളിച്ച് പറയുകയായിരുന്നു. സിറാജുദിനാണ് ഇവരെ നന്മണ്ട സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുംമുമ്ബെ യുവതി മരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.