ചാലക്കുടി: ചാലക്കുടിയിൽ പോട്ട ദേശീയപാതയിൽ 181 കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ. എറണാകുളം കുമ്പളം മാടവന കൊല്ലംപറമ്പിൽ വീട്ടിൽ സനൂപ് (23), കളമശ്ശേരി തായിക്കാട്ടുകര ചെറുപറമ്പിൽ വീട്ടിലെ സാദിഖ് (27), കുമ്പളം മാടവനപട്ടത്താനം വീട്ടിൽ വിഷ്ണു (25) എന്നിവരാണ് അറസ്റ്റിലായത്.
മാരുതി സ്വിഫ്റ്റ് കാറിലാണ് പ്രതികൾ കഞ്ചാവ് കടത്തിയത്. വാഹനം ചാലക്കുടി പോട്ടയിൽ എത്തിയപ്പോൾ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ഡി.എ.എൻ.എസ്.എ.എഫ് സംഘവും ചാലക്കുടി പോലീസ് സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. അന്യസംസ്ഥാനങ്ങളിൽ നിന്നും വിവിധ മാർഗങ്ങളിലൂടെ കേരളത്തിലേക്ക് കഞ്ചാവ് തുടങ്ങിയ ലഹരിസാധനങ്ങൾ വൻതോതിൽ എത്തുന്നുണ്ടെന്ന വിവരത്തെതുടർന്ന് തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി എ. അക്ബർ പ്രത്യേക നിർദേശം നൽകിയിരുന്നു. തുടർച്ചയായ നിരീക്ഷണത്തിനു ശേഷം, പതിവായി വാഹനങ്ങൾ പരിശോധിച്ചാണ് കഞ്ചാവ് കൊണ്ടുപോകുന്ന വാഹനങ്ങൾ തിരിച്ചറിഞ്ഞത്. പിടിച്ചെടുത്ത കഞ്ചാവ് ആന്ധ്രയിൽ നിന്ന് കേരളത്തിലെ എറണാകുളം ജില്ലയിലേക്ക് കൊണ്ടുവന്നതാണെന്ന് പ്രതികൾ മൊഴി നൽകിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.