കഴിഞ്ഞ മൂന്ന് വർഷക്കാലമായി ശിൽപ്പി മദൻകുമാറിൻ്റെ നേതൃത്വത്തിലുള്ള 23 ശിൽപ്പിമാർ കന്യാകുമാരിയിലെ മൈലാടിയിലെ ശിൽപ്പ നിർമ്മാണ കേന്ദ്രത്തിൽ കൃഷ്ണശിലയിൽ തയ്യാറാക്കിയിരുന്ന 51 അക്ഷരദേവതാ ശിൽപ്പങ്ങൾ നിർമ്മാണം പൂർത്തിയായ ശേഷം അവരുടെ ആചാര പ്രകാരം ശിൽപ്പികൾ
ഔഷധക്കൂട്ടുകളും, മഞ്ഞളും, കുങ്കുമവും ഉൾപ്പടെ എട്ട് സുഗന്ധ ദ്രവ്യങ്ങൾ കൊണ്ടുള്ള അഭിഷേകവും ഉൾപ്പടെയുള്ള പ്രത്യേക പൂജകളും നടത്തിയ ശേഷം പ്രതിഷ്ഠയ്ക്കായി പൗർണ്ണമി കാവിലേക്ക് യാത്ര ആരംഭിച്ചു. പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച രണ്ട് വാഹനങ്ങളിലായാണ് അക്ഷരദേവതാ ശിൽപ്പങ്ങൾ മൈലാടിയിൽ നിന്ന് പ്രയാണം ആരംഭിച്ചത്.
‘അ’ മുൽ ‘അം’ വരെയുള്ള സ്വരാക്ഷര ശിൽപ്പങ്ങൾ ഒരു വാഹനത്തിലും മറ്റു അക്ഷര ദേവതാ ശിൽപ്പങ്ങൾ മറ്റൊരു വാഹനത്തിലും എന്ന രീതിയിൽ അക്ഷരമാലാ ക്രമത്തിലാണ് ശിൽപ്പങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. മൈലാടിയിൽ നിന്ന് ആരംഭിച്ച യാത്രയ്ക്ക് കന്യാകുമാരി, ശുശീന്ദ്രം, നാഗർകോവിൽ, തക്കല, മാർത്താണ്ഡം, കളിയിക്കാവിള, പാറശ്ശാല തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ വിവിധ ക്ഷേത്രങ്ങളുടെയും ഭക്തജനങ്ങളുടെയും സ്വീകരണം നൽകും.
ഒക്ടോബർ 1 ന് വൈകീട്ട് 3 മണിക്ക് പാളയം ആശാൻ സ്ക്വയറിൽ എത്തിചേരുന്ന യാത്രയെ സാഹിത്യകാരൻമാരും, സിനിമാ- സാംസ്ക്കാരിക രംഗത്തെ പ്രമുഖരും ചേർന്ന് സ്വീകരിക്കും. ഒക്ടോബർ 2 ന് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം കിഴക്കേ നട ശ്രീനാരായണ ഗുരുദേവൻ്റെ ജന്മസ്ഥലമായ ചെമ്പഴന്തി
ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ശിവഗിരി ശാരദാ മഠം തുടങ്ങിയ വിവിധ ഇടങ്ങളിലെ സ്വീകരത്തിന് ശേഷം പൗർണ്ണമി കാവിൽ എത്തിച്ചേരും.
പൗർണ്ണമി കാവ് ക്ഷേത്രം ട്രസ്റ്റ് ഭാരവഹികളായ എം.എസ് ഭുവനചന്ദ്രൻ – ഐ. എസ്. ആർ. ഒ ഉദ്യോഗസ്ഥൻ കിളിമാനൂർ അജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള യാത്രയെ പൗർണ്ണമി കാവ് ക്ഷേത്രം മേൽശാന്തിമാരും മറ്റ് ക്ഷേത്ര ഭാരവാഹികളും നിരവധി ഭക്തജനങ്ങളും അനുഗമിക്കുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.