തൃശൂർ: തൃശൂർ കൊടുങ്ങല്ലൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അഞ്ഞൂറോളം ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്നും പോലീസ് പറഞ്ഞു.
സത്യേഷ് ബലിദാന ദിനാചരണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരിൽ നടന്ന പ്രകടനത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിനുറുക്കുമെന്ന മുദ്രാവാക്യം ഉയർന്നത്. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി തന്റെ ഫേസ്ബുക്ക് പേജിൽ ഈ വീഡിയോ പങ്കുവെച്ചു. തുടർന്ന് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതിന് പിന്നാലെയാണ് പോലീസ് നടപടി.
നേരത്തെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. പ്രകോപനപരമായ മുദ്രാവാക്യം വിവാദമായതോടെ കേസിൽ ഉൾപ്പെട്ട വകുപ്പുകൾ ചേർത്തുവെന്നും പൊലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









