തൃശ്ശൂര്‍: മയക്കുമരുന്ന് കച്ചവടം നടത്തിയ യുവാവ് പിടിയില്‍. തൃശ്ശൂര്‍ വല്ലച്ചിറ കാരമുക്ക് സ്വദേശി അഭിരാഗി(20)നെയാണ് ചേര്‍പ്പ് എക്‌സൈസ് പിടികൂടിയത്. ഇയാളില്‍നിന്ന് നാലരഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്തു.വല്ലച്ചിറയിലെ വിഷ്ണു എന്നയാളുടെ വീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടക്കുന്നതായി എക്‌സൈസിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇവിടെ നടത്തിയ തിരച്ചിലിലാണ് എം.ഡി.എം.എ.യുമായി അഭിരാഗ് പിടിയിലായത്.
ഗോവ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് ട്രിപ്പ് പോയി അടിച്ചുപൊളിക്കാനാണ് എം.ഡി.എം.എ. വില്‍പ്പന നടത്തുന്നതെന്നാണ് അഭിരാഗ് എക്‌സൈസിന് നല്‍കിയ മൊഴി. ട്രിപ്പ് പോകാനും അടിച്ചുപൊളിക്കാനുമുള്ള പണത്തിനായാണ് ലഹരിക്കച്ചവടം നടത്തുന്നത്. ട്രിപ്പ് പോയി തിരികെവരുമ്പോള്‍ അവിടെനിന്ന് മയക്കുമരുന്ന് കൊണ്ടുവരും. തുടര്‍ന്ന് ഇത് നാട്ടില്‍ ചില്ലറ വില്‍പ്പന നടത്താറാണ് പതിവെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്എം.ഡി.എം.എ.യുടെ തൂക്കം കൂട്ടാനായി ചില്ലുപൊടി ചേര്‍ത്ത് ഉപയോക്താക്കളെ കബളിപ്പിക്കാറുണ്ടെന്നും ഇയാള്‍ എക്‌സൈസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. തൂക്കം കൂട്ടാനായി ബള്‍ബ് പൊട്ടിച്ച് അതിന്റെ പൊടിയാണ് എം.ഡി.എം.എയ്‌ക്കൊപ്പം ചേര്‍ക്കാറുള്ളതെന്നാണ് പ്രതി എക്‌സൈസിനോട് പറഞ്ഞിട്ടുള്ളത്. കേസില്‍ ഇയാളുടെ കൂട്ടുപ്രതിയായ വിഷ്ണുവിനായി തിരച്ചില്‍ തുടരുകയാണ്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.