മുക്കത്തെ പൊലീസ് സ്റ്റേഷൻ വളപ്പില്‍നിന്ന് തൊണ്ടിമുതലായ മണ്ണുമാന്തിയന്ത്രം കടത്തിയ സംഭവത്തില്‍ മുക്കം എസ്.ഐ നൗഷാദ് പ്രതിയായേക്കുമെന്ന് സൂചന. സംഭവദിവസം എസ്.ഐ ഫോണ്‍ സ്വിച്ച് ഓഫാക്കി സ്റ്റേഷനില്‍തന്നെ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാത്രമല്ല, സ്റ്റേഷനില്‍നിന്ന് മണ്ണുമാന്തിയന്ത്രം കടത്തിയശേഷം എസ്.ഐ സ്വന്തം വീട്ടിലേക്കു പോയത് പ്രതികളിലൊരാളുടെ വാഹനത്തിലായിരുന്നെന്നും പറയുന്നു.
പ്രതിയുടെയും എസ്.ഐയുടെയും ടവര്‍ ലൊക്കേഷൻ പരിശോധിച്ചതില്‍ നിന്നാണ് കേസ് അന്വേഷിക്കുന്ന സംഘത്തിന് ഈ വിവരം ലഭിച്ചത്. ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ചതില്‍ ഗുരുതര വീഴ്ചവരുത്തിയ എസ്.ഐ നൗഷാദ് സസ്പെൻഷനിലാണ്. അതിനിടെയാണ് കേസില്‍ എസ്.ഐക്ക് നേരിട്ടുതന്നെ പങ്കുള്ളതായി തെളിവുകള്‍ പുറത്തുവരുന്നത്.കേസില്‍ ഇനി ഒരാള്‍കൂടി പിടിയിലാകാനുണ്ട്.
അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പേരും കേസില്‍ പ്രതിയാവുമായിരുന്ന സാഹചര്യമാണ് എസ്.ഐ ഒരുക്കിയതെന്നാണ് പൊലീസുകാര്‍ പറയുന്നത്. അതേസമയം, മറ്റു പൊലീസുകാര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.