സംസ്ഥാനത്തെ റേഷൻ വിതരണ സംവിധാനം സർക്കാർ പരിഷ്കരിച്ചു. രണ്ട് ഘട്ടങ്ങളിലായി വിവിധ വിഭാഗങ്ങൾക്ക് റേഷൻ നൽകും. മുൻഗണനാ വിഭാഗത്തിലുള്ള കാർഡുടമകൾക്ക് (മഞ്ഞയും പിങ്കും) എല്ലാ മാസവും 15-ന് മുമ്പും പൊതുവിഭാഗത്തിന് (നീലയും വെള്ളയും) 15-ന് ശേഷവും വിതരണം ചെയ്യും. ഇ-പിഒഎസ് മെഷീനിലെ തകരാർ പരിഹരിക്കുന്നതിനും മാസാവസാനം തിരക്ക് കുറയ്ക്കുന്നതിനുമാണ് നടപടി.
നിലവിൽ എല്ലാ കാർഡുടമകൾക്കും മാസത്തിന്റെ തുടക്കം മുതൽ അവസാനം വരെ എപ്പോൾ വേണമെങ്കിലും റേഷൻ വാങ്ങാം. എന്നാൽ, പുതിയ രീതി നടപ്പാക്കുന്നതോടെ റേഷൻ നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. 15ന് മുമ്പ് റേഷൻ വാങ്ങാൻ കഴിയാത്ത മുൻഗണനാ വിഭാഗത്തിന് പിന്നീട് നൽകുമോയെന്ന് വ്യക്തതയില്ലാത്തതാണ് കാരണം. 15ന് ശേഷം നൽകില്ലെന്ന് ഭക്ഷ്യവകുപ്പ് വാശിപിടിച്ചാൽ അത് ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ലംഘനമാകും അതെ സമയം അഗതി-അനാഥ-വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികൾക്ക് എൻ.പി.ഐ. റേഷൻകാർഡുകൾ നിലവിലുണ്ട്. ഇവരുടെ റേഷൻ വിതരണരീതി വ്യക്തമാക്കാത്തതും ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.