തിരുവനന്തപുരം: ദേശീയ നേതൃത്വം ബി.ജെ.പിക്കൊപ്പമാണെങ്കിലും കേരളത്തിൽ ജെ.ഡി.എസ് ഇപ്പോഴും ഇടതു മുന്നണിയിൽ തന്നെ. നിലവിൽ സ്വതന്ത്ര കക്ഷിയായി നിൽക്കാനാണ് ജെഡിഎസ് കേരള ഘടകത്തിന്റെ തീരുമാനമെന്നും കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കർണാടകയിൽ ഗൗഡയോട് വിയോജിപ്പുള്ള നേതാക്കൾ കേരള ഘടകത്തോടൊപ്പം വരുമോ എന്നറിയില്ല. ജെഡിഎസിനെ മുന്നണിയിൽ കൊണ്ടുവരാതെ കോൺഗ്രസ് കർണാടകയിൽ സ്ഥിതി വഷളാക്കി. അതേസമയം, വിഷയത്തിൽ കേരളത്തിൽ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് സമ്മർദം ഉണ്ടായിട്ടില്ലെന്ന് കൃഷ്ണൻ കുട്ടി വ്യക്തമാക്കി.
ജെഡിഎസ്- ബിജെപി സഖ്യ വിവാദത്തിൽ മാധ്യമങ്ങളെ പഴിച്ചും കേരള ജെഡിഎസ്സിനെ പരസ്യമായി പിന്തുണച്ചുമായിരുന്നു നേരത്തെ സിപിഎം പ്രതികരണം. കേരള ജെഡിഎസ്, എൽഡിഎഫിൽ തുടരുന്നതിൽ ധാർമ്മിക പ്രശ്നമില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ വ്യക്തമാക്കിയത്. ബിജെപി സഖ്യം പിണറായി അറിഞ്ഞുകൊണ്ടാണെന്ന പ്രസ്താവന പിന്നീട് വിവാദമായതോടെ ദേവഗൗഡ തിരുത്തിയിട്ടുണ്ട്. വിവാദം ഏറ്റുപിടിച്ച പ്രതിപക്ഷം സിപിഎമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് പിൻമാറിയിട്ടുമില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.