മാവേലിക്കര: ഭാര്യയുടെ ആത്മഹത്യയെത്തുടർന്ന് അച്ചൻകോവിലാറ്റിൽ ചാടിയ ഭർത്താവിൻറെ മൃതദേഹം കണ്ടെത്തി .പന്തളം കുളനട വടക്കേക്കരപ്പടി ശ്രീനിലയത്തിൽ അരുൺബാബുആണ് മരിച്ചത്. അഗ്നിരക്ഷാസേന കരയ്ക്കെടുത്ത മൃതദേഹം അരുൺബാബുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തി തിരിച്ചറിഞ്ഞു. അരുൺബാബുവിന്റെ ഭാര്യ ലിജി (അമ്മു-25)യെ ശനിയാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് വീടിന്റെ മുകളിലത്തെനിലയിലെ കിടപ്പുമുറിയിൽ ഷാളിൽ തൂങ്ങിനിൽക്കുന്നനിലയിൽ കണ്ടത്. ഉടൻതന്നെ അരുൺബാബു ലിജിയെയുംകൊണ്ട് പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിയെങ്കിലും മരണം സ്ഥിരീകരിച്ചതോടെ അരുണിനെയും കാണാതായി.
ഇയാൾ സഞ്ചരിച്ചിരുന്ന കാർ വെട്ടിയാർ പുലക്കടവ് പാലത്തിനുസമീപം കണ്ടെത്തിയതോടെ പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് ഞായറാഴ്ച അച്ചൻകോവിലാറ്റിൽ തിരച്ചിൽ നടത്തിയിരുന്നു.എന്നാൽ കണ്ടെത്തിയില്ല കാറിനുള്ളിൽ രക്തംകൊണ്ട് ഐ ലവ് യു അമ്മുക്കുട്ടി എന്നെഴുതിയിരുന്നതും ആറ്റിലേക്കിറങ്ങുന്നഭാഗത്തു രക്തംകണ്ടതും അരുൺബാബു ആത്മഹത്യാശ്രമം നടത്തിയതായിരിക്കാമെന്ന സംശയമുണ്ടാക്കിയിരുന്നു. ഇവിടെനിന്നു 10 കിലോമീറ്റർ അകലെയാണ് തിങ്കളാഴ്ച മൃതദേഹം കണ്ടത്.
മൂന്നുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം ഇരുവർക്കും ആരോഹിണി ഒന്നരവയസുള്ള മകളുണ്ട് .
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.