മുംബൈ: അർനബിന് ശേഷം റിപ്പബ്ലിക് ടിവി സിഇഒ വികാസ് ഖഞ്ചന്ദാനിയെ ടിആർപി അഴിമതിക്കേസിൽ അറസ്റ്റിലായി. വികാസ് ഖഞ്ചന്ദാനിയെ മുംബൈയിലെ വസതിയിൽ നിന്ന് പോലീസിന്റെ ക്രൈം ഇന്റലിജൻസ് യൂണിറ്റ് (സിഐയു) ഞായറാഴ്ച രാവിലെ അറസ്റ്റ് ചെയ്തു. ഇയാളെ റിമാൻഡിനായി കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു. കേസിൽ ഇതുവരെ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
റേറ്റിംഗ് ഏജൻസിയായ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) ചില ചാനലുകൾ ടിആർപി കവർന്നതിനെക്കുറിച്ച് ഹൻസ റിസർച്ച് ഏജൻസിക്ക് പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് ആരോപണം ഉന്നയിച്ചത്. കുടുംബങ്ങളിൽ ചിലരെ അവരുടെ ടിആർപി വർദ്ധിപ്പിക്കുന്നതിന് ചില ചാനലുകളിലേക്ക് ട്യൂൺ ചെയ്യുന്നതിനായി കൈക്കൂലി കൊടുക്കുന്നുവെന്നാണ് ആരോപണം.
ബോക്സ് സിനിമ, ഫക്ത് മറാത്തി, മഹാ മൂവി, റിപ്പബ്ലിക് ടിവി എന്നിവയിൽ ട്യൂൺ ചെയ്യുന്നതിനായി സാമ്പിൾ ജീവനക്കാർക്ക് ഹൻസയിലെ ഒരു ഉദ്യോഗസ്ഥൻ പണം നൽകിയെന്ന് അടുത്തിടെ സമർപ്പിച്ച കുറ്റപത്രത്തിൽ പോലീസ് ആരോപിച്ചു.
മഹാരാഷ്ട്ര പൊലീസ് മാധ്യമങ്ങളെ വേട്ടയാടുന്നുവെന്ന് റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി ആരോപിച്ചിരുന്നു. ടിആർപി തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അർണബിന്റെ ഹർജി ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് വികാസിന്റെ അറസ്റ്റ്. നേരത്തെ വികാസിനെ പോലീസ് അഞ്ച് ദിവസത്തോളം ചോദ്യം ചെയ്തിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









