മലപ്പുറം: കൊണ്ടോട്ടിയില്‍ ആറാം ക്ലാസുകാരനെ മര്‍ദിച്ച അതിഥിത്തൊഴിലാളി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി സല്‍മാന്‍ അന്‍സാരിയേയാണ് തേഞ്ഞിപ്പലം പോലീസ് പിടികൂടിയത്. ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്തുതട്ടിയെന്ന് ആരോപിച്ചാണ് ഇയാള്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയ സല്‍മാന്റെ അറസ്റ്റ് രേഖപ്പെടുത്തി.പള്ളിക്കല്‍ അമ്പലവളപ്പില്‍ മറ്റത്തില്‍ സുനില്‍കുമാറിന്റെയും വസന്തയുടെയും മകന്‍ എം.എസ്. അശ്വിനാണ് സൽമാൻ അൻസാരിയുടെ മർദനത്തിൽ കഴുത്തിന് മാരക പരിക്കേറ്റത്.
പരിക്കേറ്റ് അശ്വിന്‍ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വധശ്രമക്കുറ്റം ചുമത്തിയായിരുന്നു സൽമാൻ അൻസാരിക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോകുകയായിരുന്നു. സംഭവം നടന്ന് ഒരു മാസം പൂര്‍ത്തിയാകുമ്പോഴാണ് പ്രതി പോലീസിന്റെ പിടിയിലാകുന്നത്. അതിഥിത്തൊഴിലാളിയായ യുവാവ് കഴുത്തുഞെരിച്ച് ഭിത്തിക്ക് ചേര്‍ത്തുവെച്ച് ഇടിക്കുകയും വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്തതായി മാതാപിതാക്കള്‍ പറഞ്ഞിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.