കൊച്ചി ∙ നടൻ വിനായകൻ പൊതുജന ശല്യക്കാരനാണെന്നും സർക്കാർ അദ്ദേഹത്തെ പിടിച്ചു കെട്ടിക്കൊണ്ടുപോയി ചികിത്സിക്കണമെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. വിനായകൻ എല്ലാ കലാകാരന്മാർക്കും അപമാനമായി മാറുകയാണെന്നും അദ്ദേഹം ഇങ്ങനെ തുടർന്നാൽ ആളുകൾ തെരുവിൽ അദ്ദേഹത്തെ പെരുമാറുമെന്നും ഷിയാസ് പറഞ്ഞു. ഗായകൻ യേശുദാസിനെയും സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെയും അപമാനിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വിനായകൻ നടത്തിയ പ്രസ്താവനയെക്കുറിച്ച് കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
”മാനസിക വൈകല്യങ്ങൾ കാണിക്കുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് സർക്കാർ നൽകുന്ന അതേ ചികിത്സ വിനായകനും നൽകാൻ സർക്കാർ തയ്യാറാകണം. ഈ രാജ്യത്തിനും സംസ്കാരത്തിനും ചേരാത്ത ഒരു കലാകാരനാണ് വിനായകൻ. മയക്കുമരുന്നിന്റെ സ്വാധീനത്തിലാണ് വിനായകൻ ഇതെല്ലാം ചെയ്യുന്നത്. അദ്ദേഹം വസ്ത്രങ്ങൾ അഴിച്ചുമാറ്റുന്നതും താൻ താമസിക്കുന്ന ഫ്ലാറ്റിലുള്ള ആളുകളോട് ആക്രോശിക്കുന്നതും സോഷ്യൽ മീഡിയയിൽ കാണാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










