ഹൈദരാബാദ്∙ വിവാഹത്തിനു മുൻപ് ചിരി സുന്ദരമാക്കാൻ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ യുവാവിനു ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിയായ ലക്ഷ്മി നാരായണ വിഞ്ജമാണ് (28) ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. ഫെബ്രുവരി 16നായിരുന്നു സംഭവം. ഹൈദരാബാദ് ഇന്റർനാഷനല്‍ ഡെന്റൽ ക്ലിനിക്കിലായിരുന്നു സംഭവം. ശസ്ത്രക്രിയയ്ക്കായി നൽകിയ അനസ്തീഷ്യയുടെ ഡോസ് കൂടിയതാണു മരണത്തിനു കാരണമെന്ന ആരോപണവുമായി ലക്ഷ്മി നാരായണയുടെ പിതാവ് രാമലു വിഞ്ജം രംഗത്തെത്തി.
ശസ്ത്രക്രിയക്കിടെ മകൻ ബോധരഹിതനാവുകയായിരുന്നുവെന്ന് രാമലു വിഞ്ജം പറയുന്നു. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലെ ജീവനക്കാർ വിളിച്ചു. വേറൊരു ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു ശസ്ത്രക്രിയ നടത്തുന്ന കാര്യം ലക്ഷ്മി നാരായണൻ വീട്ടുകാരെ അറിയിച്ചിരുന്നില്ലെന്നാണു വിവരം.
ആശുപത്രിയ്ക്കെതിരെ കുടുംബം പരാതി നൽകിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.