ആലപ്പുഴ∙ കെഎസ്‌യു പ്രവർത്തകരെ മർദിച്ച ഗൺമാനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാഹനത്തിനു മുന്നിൽ ചാടിവീണവരെ പൊലീസ് തടയുന്നതാണ് തന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ വൈകിട്ട് നാലിന് നവകേരള ബസ് ജനറൽ ആശുപത്രിക്കു സമീപമെത്തിയപ്പോഴാണ് സംഭവം. കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബസിനു സമീപമെത്തി യൂത്ത് കോൺഗ്രസ് സിന്ദാബാദ് എന്നു മുദ്രാവാക്യം മുഴക്കി. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഇവരെ പിടിച്ചുമാറ്റി കൊണ്ടുപോകുന്നതിനിടെ, ബസിനു പിന്നാലെ വന്ന അകമ്പടി വാഹനത്തിൽ നിന്നു മുഖ്യമന്ത്രിയുടെ ഗൺമാനും 3 സുരക്ഷാ ഉദ്യോഗസ്ഥരും ലാത്തിയുമായി ചാടിയിറങ്ങി യുവാക്കളെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. ഗൺമാന്റെ അടിയേറ്റ് കെഎസ്‍യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസിന്റെ തല പൊട്ടി. സംസ്ഥാന സെക്രട്ടറി അജയ് ജുവലിനും പരുക്കേറ്റു. ഇരുവരെയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.