ഒന്നരവർഷത്തെ അടച്ചുപൂട്ടലിന് ശേഷം സംസ്ഥാനത്തുടനീളമുള്ള കോളേജുകൾ വീണ്ടും തുറന്നു. അഞ്ചാമത്തെയും ആറാമത്തെയും സെമിസ്റ്ററുകളിലെ ബിരുദ വിദ്യാർത്ഥികളും മൂന്നും നാലും സെമസ്റ്ററുകളിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുമാണ് ഇന്ന് കോളേജുകളിൽ എത്തിയത്.
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് ക്ലാസുകൾ നടത്തുന്നത്. വിദ്യാർത്ഥികൾക്ക് ഒത്തുകൂടാനോ
ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനോ അനുവാദമില്ല. രോഗലക്ഷണങ്ങളുള്ള വിദ്യാർത്ഥികൾ കോളേജിൽ പോകരുതെന്നും പുസ്തകങ്ങളും കുടിവെള്ളവും ഭക്ഷണവും കൈമാറരുതെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ക്ലാസിലെത്തുകയെന്നത് വിദ്യാര്‍ത്ഥികളുടെ ആവശ്യമാണെന്നും, ഹാജര്‍ നിര്‍ബന്ധമല്ലെങ്കിലും അവര്‍ എത്തുമെന്നാണ് കരുതുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു പറഞ്ഞു. ഓണ്‍ലൈന്‍ – ഓഫ്ലൈന് ക്ലാസുകള്‍ ഒരുമിച്ചാണ് മുന്നോട്ടു പോവുക. ഈ മാസം 18ന് കോളേജുകള്‍ പൂര്‍ണമായും തുറക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.