തിരുവനന്തപുരം: മെഡിക്കൽ സർവീസസ് കോർപറേഷൻ സർക്കാർ ആശുപത്രിയിൽ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തെന്ന സിഎജി റിപ്പോർട്ടിലും വീണാ വിജയനുമായി ബന്ധപ്പെട്ട ഒരു മാസമായി തുടരുന്ന വിവാദങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചാത്തൻ സർക്കാർ ആശുപത്രിയിൽ മരുന്ന് വിതരണം ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്നും കൃത്യമായ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും വി ഡി സതീശൻ പറഞ്ഞു.
സംസ്ഥാന സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. മെഡിക്കൽ സർവീസസ് കോർപ്പറേഷനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് പ്രകാരം 1610 ബാച്ച് മരുന്നുകൾ കാലഹരണ തീയതി പാലിച്ചില്ല. 26 ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തു. പല ആശുപത്രികളിലും ഗുണനിലവാരമില്ലാത്ത മരുന്നുകളാണ് വിതരണം ചെയ്തത്. രോഗികളെ ദ്രോഹിക്കുന്ന തരത്തിൽ പണം തട്ടിയെടുക്കൽ. ഗുണനിലവാര നിയന്ത്രണത്തിൽ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. ചില കമ്പനികളുടെ മരുന്നുകൾ പരീക്ഷിച്ചിട്ടില്ല. ചാത്തൻ മരുന്നുകൾ ലഭ്യമായി. വാങ്ങലുകൾക്ക് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അംഗീകാരം നൽകി. നിഷ്പക്ഷമായ അന്വേഷണം വേണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.