മലപ്പുറം: മലപ്പുറം മമ്ബാട്ട് മകൾക്കെതിരായ സ്ത്രീധന പീഡനത്തിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മകളുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഊര്‍ങ്ങാട്ടിരി തഞ്ചേരി കുറ്റിക്കാടന്‍ അബ്ദുള്‍ ഹമീദ്(30) ആണ് അറസ്റ്റിലായത്. അബ്ദുള്‍ ഹമീദിന്റെ മാതാപിതാക്കളും കേസിലെ പ്രതികളാണ്. അരീക്കോട് കുനിയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. എസ് പിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മകളെ നിരന്തരമായി സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തതിനെ തുടർന്നാണ് മനംനൊന്താണ് യുവതിയുടെ പിതാവ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. കഴിഞ്ഞമാസം 23 നാണ് സംഭവം. തന്റെ സങ്കടം വീഡിയോയില്‍ ചിത്രീകരിച്ചതിന് പിന്നാലെയായിരുന്നു വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ മൂസക്കുട്ടിതൂങ്ങിമരിച്ചത്.
മൂസക്കുട്ടിയുടെ മകള്‍ ഹിബയും അബ്ദുള്‍ ഹമീദും 2020 ജനുവരിയിലായിരുന്നു വിവാഹം കഴിഞ്ഞത്. അന്നുമുതല്‍ തന്നെ പീഡനമായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹസമയത്തില്‍ 18 പവന്‍ സ്വര്‍ണം പോരെന്ന് പറഞ്ഞതിനെതുടര്‍ന്ന് വീണ്ടും ആറ് പവന്‍ സ്വര്‍ണം കൂടി മൂസക്കുട്ടി നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും 10 പവന്‍ കൂടി വേണമെന്ന് ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ പ്രസവിച്ചുകിടക്കുന്ന മകളെയും കുഞ്ഞിനെയും താന്‍ കൊണ്ടുപോകില്ലെന്ന് അബ്ദുള്‍ ഹമീദ് പറയുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് ഇയാള്‍ മൂസക്കുട്ടിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നു. ഇതില്‍ മനംനൊന്ത് താന്‍ ആത്മഹത്യ ചെയ്യുന്നതായി മരണത്തിന് തൊട്ടുമുമ്ബ് തന്റെ ഫോണില്‍ ചിത്രീകരിച്ച വീഡിയോയില്‍ മൂസക്കുട്ടി പറഞ്ഞിരുന്നു.
ഈ വീഡിയോ സഹിതം ഹിബയും സഹോദരനും പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ പോലീസ് കേസെടുത്തിരുന്നെങ്കിലും അറസ്റ്റ് വൈകുന്നതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഒളിവില്‍ കഴിയുന്ന പ്രതിയെ പിടികൂടാന്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘത്തെ നിയോഗിച്ചത്. പ്രതിയെ രാത്രി ഒരു മണിയോടെയാണ് ബന്ധുവീട്ടില്‍ നിന്ന് പോലീസ് പിടികൂടിയത്. നിലമ്ബൂര്‍ കോടതിയില്‍ പ്രതിയെ ഹാജരാക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.