കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം സർക്കാരിനൊപ്പം നിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്നും നിരീക്ഷണം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിർഭാഗ്യകരമായ പ്രതികരണമാണ് ചില കോണുകളിൽ നിന്ന് ഉണ്ടായത്. എന്താണ് സംഭവിച്ചതെന്ന് അറിയുന്നതിന് മുമ്പ് ഒരു നേതാവ് പലസ്തീനുമായി ബന്ധപ്പെട്ടുവെന്നും സതീശൻ വിമർശിച്ചു. കളമശേരി സംഭവത്തിൽ ഇന്റലിജൻസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേ സമയം കളമശ്ശേരിയിലെ സ്‌ഫോടനത്തിന് പിന്നിൽ മാർട്ടിൻ മാത്രമല്ലെന്ന് ബിജെപി ജനറൽ സെക്രട്ടറി കൃഷ്ണകുമാർ പറഞ്ഞു. തീവ്രവാദ ബന്ധം ആദ്യം ഉന്നയിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെയും സി കൃഷ്ണകുമാർ വിമർശിച്ചു. അന്വേഷണം എൻഐഎയ്ക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യവിരുദ്ധവും സമൂഹവിരുദ്ധവുമായ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള ജാഗ്രത ഓരോ മനുഷ്യനും ഉണ്ടാകണമെന്നും പ്രമേയത്തിൽ പറയുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സർവ്വകക്ഷിയോഗം ആരംഭിച്ചത്. യോഗത്തിൽ എല്ലാ പാർട്ടികളുടേയും പ്രതിനിധികളേയും ക്ഷണിച്ചിരുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.