സൂഫി ഗീതങ്ങളുടെയും ഖവാലി ഈരടികളുടെയും സര്‍ഗ താളത്തില്‍ ലയിച്ച് കേരള സാഹിത്യോത്സവ് കണ്ണൂരില്‍ പുരോഗമിക്കുന്നു.നൂതന സാങ്കേതിക സൗകര്യങ്ങളോടെ സംഘടിപ്പിച്ച കേരള സാഹിത്യോത്സവിന്റെ രണ്ടാം ദിനം കണ്ണൂര്‍ അല്‍മഖര്‍ കാമ്പസില്‍ പ്രത്യേകം സജ്ജമാക്കിയ വേദികളിലാണ് നടക്കുന്നത്. 1993ല്‍ പ്രഥമ സംസ്ഥാന സാഹിത്യോത്സവിന് ആതിഥേയത്വം നല്കിയതും അല്‍മഖര്‍ കാമ്പസായിരുന്നു. മൂന്ന് പതിറ്റാണ്ടിലേക്കടുക്കുമ്പോള് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഇസ്ലാമിക കലോത്സവമായി സാഹിത്യോത്സവ് മാറിക്കഴിഞ്ഞു.
മാപ്പിളകലകളുടെ വീണ്ടെടുപ്പിനും മൂല്യച്ചുതിയിലേക്ക് വഴിമാറിപ്പോകുന്ന കല-സാഹിത്യ മത്സരങ്ങളുടെ ധാര്‍മ്മികമായ വീണ്ടെടുപ്പിനും സാഹിത്യോത്സവ് വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്.
സ്റ്റേജ് -സ്റ്റേജിതര മത്സരങ്ങളില്‍ എട്ട് ദിവസമായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന കേരള സാഹിത്യോത്സവ് ഇന്ന് വൈകുന്നേരം സമാപിക്കും. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.