മാവൂർ: കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതിയുള്ളവരുടെ എംപാനൽ പട്ടികയിൽ ഉൾപ്പെട്ട സി.എം.ബാലനാണ് ഇന്നലെ രാത്രി കാട്ടുപന്നിയെ വെടിവെച്ചത്. വെടിയേറ്റ പന്നി നേരെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലേക്കാണ് വീണത്.
നാലുവയസ്സുള്ള കാട്ടുപന്നിക്ക് 120 കിലോയോളം തൂക്കമുണ്ട്. ഇന്ന് രാവിലെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടപടികൾക്ക് ശേഷം പന്നിയുടെ ജഡം പ്രദേശത്ത് സംസ്കരിച്ചു. താമരശ്ശേരി ഫോറസ്റ്റ് ഡിവിഷൻ ആർആർടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽകുമാർ ടി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ബാബു, ആർആർടി അംഗങ്ങളായ ഷബീർ സി.കെ, കരീം മുക്കം, ഹിജിത്ത് എം.എ എന്നിവരടങ്ങുന്ന സംഘമാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.
കാടുപിടിച്ച മാവൂർ ഗ്രാസിം ഭൂമി കാട്ടുപന്നികളുടെ താവളമാണ്. പ്രദേശത്തെ കർഷകർക്കും പൊതുജനങ്ങൾക്കും കാട്ടുപന്നി വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. ഗ്രാസിം ഭൂമിയിലെ കാട് വെട്ടിത്തെളിച്ചാൽ കാട്ടുപന്നികളുടെ ശല്യത്തിന് അറുതി വരുമെന്നും അതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.