ബംഗളൂരു: ആശങ്കയുണര്‍ത്തി മംഗലാപുരത്തും ഒരാള്‍ക്ക് നിപ്പ രോഗ ലക്ഷണങ്ങള്‍. സ്വകാര്യ ലാബിലെ ടെക്നീഷ്യനാണ് ലക്ഷണങ്ങള്‍ കാണിക്കുന്നത്. തനിക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് ഇയാള്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇയാളുടെ സ്രവ സാമ്ബിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയിച്ചിട്ടുണ്ട്.
കോഴിക്കോട് രോഗ ബാധ സ്ഥിരീകരിച്ച് കുട്ടി മരിച്ചതിന് പിന്നാലെയാണ് ഇവിടെയും രോഗ ലക്ഷണങ്ങള്‍ എന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇയാള്‍ കേരളത്തില്‍ നിന്നെത്തിയവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇയാള്‍ ഇടയില്‍ ഗോവയിലേക്കും പോയിട്ടുണ്ട്. ഇവിടെ നിന്നാവാം വൈറസ് ബാധിക്കാന്‍ സാധ്യത എന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നതും. ഇയാളുടെ സമ്ബര്‍ക്കപ്പട്ടിക അധികൃതര്‍ തയ്യറാക്കി വരികയാണ്.
അതേസമയം രോഗ ബാധ സംശയം കണക്കിലെടുത്ത് കേരളത്തില്‍ നിന്നുള്ളവരെ നിരീക്ഷിക്കാന്‍ കര്‍ണാടക ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ മംഗളൂരു നഗരത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ കടന്ന് വരുന്നവരെ പരിശോധനകള്‍ക്ക് വിധേയരാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോഴിക്കോട് നിപ്പ ബാധിച്ച് കുട്ടി മരിച്ചതിന് പിന്നാലെ തുടര്‍ന്ന് 140 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇത് സംസ്ഥാനത്തിന് ആശ്വാസമാണ്. ഇത് കൊണ്ട് തന്നെ കേരളത്തില്‍ നിന്നും രോഗം പകരാനുള്ള സാധ്യയും കുറവാണ്.
അതേസമയം, സംസ്ഥാനത്ത് നിപ സമ്ബര്‍ക്കപ്പട്ടികയിലുള്ള 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ 5 എണ്ണം എന്‍.ഐ.വി. പൂനയിലും ബാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 140 പേരുടെ സാമ്ബിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
മരണപ്പെട്ട കുട്ടിക്ക് അല്ലാതെ മറ്റൊരാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നത് ആശ്വാസമാണ്. സമഗ്രമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ആസ്‌ട്രേലിയയില്‍ നിന്ന് മരുന്നെത്തിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. തയ്യാറെടുപ്പുകള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കിയത് ഗുണം ചെയ്തു. ഹൈ റിസ്‌കിലുള്ളവര്‍ നിരീക്ഷണത്തില്‍ തുടരും. ഇവര്‍ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ തുടരുകയാണ്. ഇവര്‍ക്കാര്‍ക്കും തന്നെ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തത് ആശ്വാസകരമായ കാര്യമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.