ഇടുക്കി; കോഴിക്കോട് 12 കാരന്‍ നിപ്പ ബാധിച്ചു മരിച്ചതോടെ കേരളം ആശങ്കയിലായിരുന്നു. റമ്ബൂട്ടാനില്‍ നിന്നാണ് കുട്ടിക്ക് നിപ്പ ബാധയേറ്റതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
സംസ്ഥാനത്ത് നിപ്പ ഭീതി ഒഴിഞ്ഞെങ്കിലും റമ്ബൂട്ടാന്‍ ഭീതി മാറിയിട്ടില്ല. വന്‍ ഡിമാന്‍ഡുണ്ടായിരുന്ന റമ്ബൂട്ടാന്‍ ഇപ്പോള്‍ വെറുതെ കൊടുത്താല്‍ പോലും ആരും വാങ്ങാത്ത അവസ്ഥയിലാണ്. ഇത് കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വാങ്ങാന്‍ ആളില്ലാതായതോടെ പഴകച്ചവടക്കാര്‍ റമ്ബൂട്ടാന്‍ വില്‍പന നിര്‍ത്തിയിരിക്കുകയാണ്. കൃഷിയിടങ്ങളില്‍ റമ്ബൂട്ടാന്‍ പഴുത്ത് കിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. പറിച്ച് വില്‍ക്കാന്‍ കഴിയാത്തതിനാല്‍ പഴങ്ങള്‍ കൊഴിഞ്ഞു നശിക്കുകയാണിപ്പോള്‍. കഴിഞ്ഞ മാസം അവസാനം കിലോയ്ക്ക് 130 രൂപ വരെ വില നല്‍കാമെന്ന് കച്ചവടക്കാര്‍ ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ വെറുതെ പോലും ആരും വാങ്ങാത്ത അവസ്ഥയാണ്.
വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് റമ്ബുട്ടാന്‍ കായ്ക്കുക. പരിപാലന ചെവല് കുറവായതിനാല്‍ ഇടവിളയായി ഇടുക്കിയില്‍ നിരവധി പേരാണ് റമ്ബുട്ടാന്‍ കൃഷി ചെയ്യുന്നത്. മരങ്ങള്‍ നശിക്കാതിരിക്കാന്‍ പഴങ്ങള്‍ പറിച്ചു മാറ്റണം. ഇതിനായി വേറെ പണം കണ്ടെത്തേണ്ട ഗതികേടിലാണ് കര്‍ഷകരിപ്പോള്‍. കാലാവസ്ഥ അനുകൂലമായിരുന്നതിനാല്‍ ഇത്തവണ നല്ല വിളവും കിട്ടി. ഒരു മരത്തില്‍ നിന്നും 250 കിലോയിലധികം പഴം കിട്ടേണ്ടതാണ്. വില്‍ക്കാന്‍ കഴിയാത്തതിനാല്‍ പതിനായിരങ്ങളുടെ നഷ്ടമാണ് ഇത്തവണ കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. കോഴിക്കോട് നിന്നും ശേഖരിച്ച റമ്ബുട്ടാന്‍ പഴങ്ങളില്‍ നിപ വൈറസിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന വാര്‍ത്ത കര്‍ഷകര്‍ക്ക് ആശ്വാസമായിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.