കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുഴിമാടത്തിൽ പൂക്കൾ വിതറിയും തിരിതെളിച്ചും മാതാപിതാക്കളും സഹോദരങ്ങളും. . ഇന്നലെ വൈകിട്ടാണ് മാതാപിതാക്കള്‍ കുട്ടിയുടെ മൃതദേഹം സംസ്കരിച്ച കീഴ്മാട് പൊതുശ്മശാനത്തില്‍ എത്തിയത്. ഇവരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും കൂടെയുണ്ടായിരുന്നു. പഞ്ചായത്തിലെ പ്രതിനിധികളും ഇവര്‍ക്കൊപ്പം സ്ഥലത്തെത്തി. കുഴിമാടത്തിനരികെ വിതുമ്പിയ മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ കൂടെയെത്തിയവരും കുഴങ്ങി.
കുഴിമാടത്തിലുണ്ടായിരുന്ന ഇലകളും മറ്റും നീക്കം ചെയ്തശേഷം ചിരാതുകളില്‍ എണ്ണയൊഴിച്ച് തിരി തെളിയിച്ചശേഷമാണ് പൂക്കള്‍ അര്‍പ്പിച്ചത്. പഞ്ചായത്ത് പ്രതിനിധികള്‍ പുഷ്പചക്രവും സമര്‍പ്പിച്ചു. മകള്‍ക്ക് നീതി ലഭിക്കുന്നതിനായി ക്രൂരകൃത്യം ചെയ്ത അസ്ഫാക് ആലത്തിന് പരമാവധി ശിക്ഷ ലഭിക്കണമെന്ന ആഗ്രഹത്തോടെ കുഴിമാടത്തിനരികില്‍നിന്ന് പ്രാര്‍ത്ഥിച്ചശേഷമാണ് മാതാപിതാക്കള്‍ കണ്ണീരോടെ അവിടെനിന്നും മടങ്ങിയത്. അതെ സമയം കേസിലെ വിധി എന്താകുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഇന്ന് രാവിലെ വിധി പ്രസ്താവന കേള്‍ക്കുന്നതിനായി മാതാപിതാക്കള്‍ കോടതിയിലെത്തിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.