തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിച്ചെന്ന ഹർജി ലോകായുക്ത തള്ളി. ഡെപ്യൂട്ടി ലോകായുക്തമാർ വിധി പറയരുതെന്ന ആദ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് ലോകായുക്ത ഫുൾ ബെഞ്ച് പ്രധാന ഹർജി തള്ളിക്കൊണ്ട് കേസിൽ അന്തിമവിധി പുറപ്പെടുവിച്ചത്. ഡെപ്യൂട്ടി കമ്മീഷണർമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെയും ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെയും വിധി പറയുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന പരാതിക്കാരനായ ആർ എസ് ശശികുമാറിന്റെ ഹർജി തള്ളി. ഇതിന് പിന്നാലെയാണ് ചട്ടങ്ങൾ ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിന് മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാരിലെ 18 മന്ത്രിമാർക്കുമെതിരായ പ്രധാന ഹർജിയും ലോകായുക്ത തള്ളിയത്.
മാർച്ച് 31 ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ഭിന്ന വിധി പറഞ്ഞതോടെയാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടത്. 2018 ൽ നൽകിയ ഹർജിയിലാണ് ഫുൾബെഞ്ചിന്‍റെ വിധി വന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമാകുന്ന വിധിയാണ് ലോകായുക്ത പുറപ്പെടുവിപ്പിച്ചത്. പണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നും ഹര്‍ജി തള്ളികൊണ്ടുള്ള വിധിയില്‍ ലോകായുക്ത വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.