അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീര്‍ പ്രവിശ്യയില്‍ മൂന്നാം ദിവസവും ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നു. പഞ്ച്ശീര്‍ പിടിച്ചെടുക്കാനുള്ള താലിബാന് ശ്രമം മുന്‍ അഫ്ഗാന് സര്‍ക്കാരിന്റെ പ്രതിരോധ സേന ശക്തമായി നേരിടുകയാണ്. ഏറ്റുമുട്ടലില്‍ ഇരുവിഭാഗത്തിനും വലിയ തോതില്‍ ആളപായം ഉണ്ടായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
പഞ്ച്ശീര്‍ പിടിച്ചെടുത്തെന്ന താലിബാന് വാദം അഹമ്മദ് മസൂദിന്റെ പ്രതിരോധന സേന തള്ളി. പാക് മാധ്യമങ്ങളുടെ നുണ പ്രചാരണമാണ് ഇതെന്ന് പ്രതിരോധ സേനാ നേതാവ് അഹ്മദ് മസൂദ് വ്യക്തമാക്കി.
മേഖലയിലെ നിയന്ത്രണം ഏറ്റെടുത്തെന്ന് താലിബാന് അവകാശപ്പെട്ടു. പ്രധാനപാതകളും താലിബാന് തടഞ്ഞു. നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ദേശീയ പ്രതിരോധ മുന്നണി നേതാക്കള്‍ ഇതെല്ലാം തള്ളുകയാണ്. ഇന്നലെ വൈകിട്ട് നടന്ന ഏറ്റുമുട്ടലില്‍ പ്രതിരോധ സേനയുടെ പോരാട്ട ശക്തിക്ക് മുന്നില്‍ അടിപതറിയ താലിബാന് പ്രതിരോധിക്കാനാകാതെ തളര്‍ന്നുവെന്നും പത്തിലധികം മൃതദേഹങ്ങളാണ് താലിബാന് പ്രവര്‍ത്തകര്‍ സ്ഥലത്ത് ഉപേക്ഷിച്ച് മടങ്ങിയതെന്നും അഫ്ഗാനിസ്ഥാന്റെ നോര്‍ത്തേണ്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് വക്താവ് ഫഹീം ദാഷ്തിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഖാമാ പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രവിശ്യയില്‍ നിന്ന് ചോര്‍ന്ന ഫോട്ടോഗ്രാഫുകള്‍ കാണിക്കുന്നത് പ്രതിരോധ ശക്തികള്‍ സോവിയറ്റ് യൂണിയന്റെ കാലഘട്ടത്തിലെ മിസൈലുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ ഉപയോഗിക്കുന്നുണ്ടെന്നാണ്. പഞ്ച്ഷീര്‍ താഴ്വരയില് യുദ്ധത്തില്‍ കൊല്ലപ്പെട്ട തങ്ങളുടെ നൂറ് കണക്കിന് പോരാളികളുടെ മൃതദേഹങ്ങള്‍ ഉപേക്ഷിച്ചാണ് താലിബാന് സംഘം മടങ്ങിയത്. ഉടന്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് താലിബാന് പറയുന്നത്.
അഫ്ഗാനില്‍ താലിബാന് ഇതുവരെ കീഴടക്കാന്‍ കഴിയാത്ത ഏക പ്രവിശ്യയാണ് വടക്കന്‍ കാബൂളിലെ പഞ്ച്ഷീര്‍. പ്രദേശത്ത് പ്രതിരോധ സേനയുടെ മുമ്ബില്‍ താലിബാന് പതറിയിരുന്നു. പിന്നാലെയാണ് പഞ്ച്ഷീറും പിടിച്ചടക്കിയെന്ന താലിബാന് വാദമുയര്‍ത്തുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.