ന്യൂഡല്‍ഹി:സുനന്ദ പുഷ്കര്‍ ദുരൂഹമരണക്കേസില്‍ കുറ്റാരോപിതനായ ഭര്‍ത്താവും എം പിയുമായ ശശി തരൂരിന് ആശ്വാസമായി കോടതി വിധി.ശശി തരൂര്‍ കുറ്റവിമുക്തനെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി.അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഗീതാഞ്ജലി ഗോയലാണ് വിധി പ്രസ്താവിച്ചത്. മൂന്ന് തവണ കേസ് വിധി പറയുന്നതിനായി മാറ്റി വെച്ചിരുന്നു. കേസില്‍ കൂടുതല്‍ വാദങ്ങള്‍ സമര്‍പ്പിക്കാന്‍ അനുമതി തേടി ഡല്‍ഹി പൊലീസ് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. തരൂരിനെതിരായ കുറ്റം തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.
ശശി തരൂരിനെതിരെ ആതമഹത്യ പ്രേരണക്കും ഗാര്‍ഹിക പീഡനത്തിനും കുറ്റം ചുമത്തണം എന്നതായിരുന്നു പോലീസിന്റെ ആവശ്യം.എന്നാല്‍, ആത്മഹത്യ പ്രേരണാക്കുറ്റവും കൊലക്കുറ്റം എന്നിവയൊന്നും ശശി തരൂരിനെതിരെ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.സുനന്ദ പുഷ്കറിന്റേത് അപകട മരണമാണെന്നും തനിക്കെതിരെ യാതൊരു തെളിവും ഇല്ലെന്നുമായിരുന്നു ശശി തരൂരിന്റെ വാദം.2014 ജനുവരിയിലായിരുന്നു സുനന്ദ പുഷ്കറിന്റെ മരണം.ഏഴര വര്‍ഷം നീണ്ട വേട്ടയാടൽ അവസാനിച്ചു
നീതി പീഠനത്തിനു നന്ദി പറഞ്ഞു തരൂർ
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.