കാബൂളിൽ താലിബാൻ അധിനിവേശത്തിനു ശേഷം, അഫ്ഗാനിസ്ഥാൻ ഇപ്പോൾ സ്വതന്ത്രമാണെന്നും പ്രതികാരം ചെയ്യാൻ ഗ്രൂപ്പ് ആഗ്രഹിക്കുന്നില്ലെന്നും താലിബാൻ വക്താവ് ആദ്യ പത്രസമ്മേളനത്തിൽ പറഞ്ഞു. സ്ത്രീകള്‍ക്ക് ജോലി ചെയ്യാനും വിദ്യാഭ്യാസത്തിനും അനുമതി നല്‍കും. കാബൂളിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്നും താലിബാന് വക്താവ് പറഞ്ഞു.
വിദേശ സൈന്യങ്ങള്‍ക്കൊപ്പം താലിബാനെ എതിര്‍ത്തവരോട് പ്രതികാരം ചെയ്യില്ല. മുന്‍ സര്‍ക്കാരിനൊപ്പം നിന്നവരടക്കം എല്ലാവര്ക്കും പൊതുമാപ്പ് നല്‍കും. വിദ്യാഭ്യാസവും അനുഭവസമ്പത്തുമുള്ള ആരും രാജ്യം വിട്ടുപോകരുതെന്ന് താലിബാന് അഭ്യര്‍ഥിച്ചു. യുദ്ധമല്ല, സ്ഥിരതയും സമാധാനവുമാണ് ആഗ്രഹിക്കുന്നതെന്നും താലിബാന് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
മുൻ ഭരണകൂടം സ്ത്രീകളുടെ ജീവിതത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇസ്ലാമിക നിയമപ്രകാരം ശരിഅത്ത് നിയമപ്രകാരം സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കപ്പെടുമെന്ന് താലിബാൻ വക്താവ് പറഞ്ഞു.
രാജ്യം അധിനിവേശം ചെയ്തതിനുശേഷം “എല്ലാവർക്കും മാപ്പ്” നൽകിയതിന് ശേഷം രാഷ്ട്രീയ ചർച്ചകൾ പുരോഗമിക്കുകയാണെന്നും താലിബാൻ വക്താവ് ആദ്യ പത്ര സമ്മേളനത്തിൽ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.