ന്യൂഡല്‍ഹി: ഡല്‍ഹി ദ്വാരക സൗത്തിൽ സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് 12-ാം ക്ലാസ് വിദ്യാര്‍ഥിയുടെ കൈവിരല്‍ മുറിച്ചുമാറ്റി സീനിയര്‍ വിദ്യാര്‍ഥി. ഒക്ടോബര്‍ 12ന് നടന്ന സംഭവം ഭയം കാരണം വിദ്യാര്‍ഥി പുറത്തുപറഞ്ഞിരുന്നില്ല.
മോട്ടോര്‍സൈക്കിള്‍ ചെയിനിനുള്ളില്‍ വിരല്‍ കുടുങ്ങിയെന്നാണ് രക്ഷിതാക്കളെയടക്കം വിശ്വസിപ്പിച്ചത്. കഴിഞ്ഞദിവസമാണ് യഥാര്‍ഥ കാര്യങ്ങള്‍ വിദ്യാര്‍ഥി മാതാപിതാക്കളെ അറിയിച്ചത്. തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. ആക്രമിച്ചയാള്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ്. കേസില്‍ വിശദമായ അന്വേഷണം നടക്കുന്നതായി പോലീസുദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.