ചങ്ങരംകുളം: ഇലക്‌ട്രോണിക് കടയില്‍ നന്നാക്കാന്‍ എത്തിയ റേഡിയോ അഴിച്ച ടെക്‌നീഷ്യന്‍ ഒന്ന് അമ്ബരന്നു. ഉപയോഗ ശൂന്യമാണെന്ന് കരുതിയ റേഡിയോക്കുള്ളില്‍ 500 രൂപയുടെ ഒരു കെട്ട് നോട്ട്.
എണ്ണി നോക്കിയപ്പോള്‍ 15000 രൂപ. ചങ്ങരംകുളം ടൗണില്‍ ബസ്‌റ്റാന്റ് റോഡിലെ മാര്‍ക്കോണി എന്ന ഇലക്‌ട്രോണിക്ക് കടയില്‍ നന്നാക്കാനെത്തിയ റേഡിയോയിലാണ് അപ്രതീക്ഷിതമായ പണക്കെട്ട് കണ്ടെത്തിയത്.
ആദ്യം ഒന്ന് അമ്ബരന്നെങ്കിലും ചിറവല്ലൂര്‍ സ്വദേശിയായ ഷറഫുദ്ധീന്‍ എന്ന ടെക്‌നീഷ്യന്‍ റേഡിയോ നന്നാക്കാന്‍ എത്തിച്ച കല്ലുര്‍മ്മ സ്വദേശികളെ മൊബൈലില്‍ വിളിച്ച് കാര്യം പറഞ്ഞു.
വീട്ടുകാര്‍ക്കും ഒന്നും തന്നെ പിടികിട്ടിയില്ല. ഒരു വര്‍ഷം മുമ്ബ് മരണപ്പെട്ട പിതാവ് ഉപയോഗിച്ച് വന്ന റേഡിയോ ഉപയോഗശൂന്യമായി വീട്ടില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍ പെട്ട മക്കള്‍ നന്നാക്കാന്‍ കഴിയുമോ എന്നറിയാനാണ് കടയിലെത്തിച്ചത്.
അതില്‍ ഇത്രയും വലിയ തുക ഉണ്ടായിരുന്നത് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും പിതാവ് പെന്‍ഷന്‍ പണം ലഭിച്ചത് റേഡിയോയുടെ ബാറ്ററി ബോക്‌സിനുള്ളില്‍ സൂക്ഷിച്ചതായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു. കാര്യം എന്തായാലും ടെക്‌നീഷ്യന്റെ നല്ല മനസ് കൊണ്ട് റേഡിയോക്കുള്ളിലെ സമ്ബാദ്യം തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് കുടുംബം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.