സ്വാതന്ത്ര്യ സമരത്തിനോട് മുഖംതിരിച്ച ആശയങ്ങളെയും അതിന് നേതൃത്വം കൊടുത്തവരെയും മഹത്വവല്‍ക്കരിക്കാന്‍ ആരും തയ്യാറാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അകേരളത്തിന് അത്തരമൊരു സമീപനമില്ലെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഏത് പ്രതിലോമകരമായ ആശയവും വിമർശനാത്മകമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതുണ്ട്. അതിൽ തെറ്റൊന്നുമില്ല. ഇക്കാര്യത്തിൽ സർവകലാശാല ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിഷയം പഠിക്കാൻ രണ്ടംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അവരുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് വിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
എന്തായാലും ഇത്തരം കാര്യങ്ങളിൽ കേരളത്തിന്റെ നിലപാടിനെക്കുറിച്ച് ആർക്കും സംശയമോ ആശങ്കയോ ഉണ്ടാകുമെന്ന് കരുതുന്നില്ല, അദ്ദേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.