ഹരിപ്പാട്– ഇലഞ്ഞിമേൽ റോഡിൽ ഗുരുതിയിൽ നാലു വയസ്സുകാരൻ മകനെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി. കൃപാസദനം വീട്ടിലേക്ക് ഓടിയെത്തിയവർ മൃതദേഹങ്ങൾ കണ്ടു നിലവിളിച്ചു. ചിലർ ആ കാഴ്ച കാണാനാകാതെ മുഖം പൊത്തി. നാടിനെ നടുക്കിയ ദുരന്തത്തിനു വഴിതെളിച്ചത് കുടുംബപ്രശ്നങ്ങളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇടപ്പോണിലെ സ്വകാര്യാശുപത്രിയിലെ ജീവനക്കാരനായ സൈമൺ രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ 7ന് ആണ് വീട്ടിലെത്തിയത്. അതിനു മുൻപ് ആറരയോടെ സൂസൻ പുത്തുവിളപ്പടിയിലെ പള്ളിയിലേക്കു പോയിരുന്നു. മിഥുനും ഡെൽവിനും കിടപ്പുമുറിയിൽ ഉറക്കത്തിലാണെന്നു കരുതി. കുളിച്ച് സൈമണും പള്ളിയിലേക്കു പോയി.എട്ടരയോടെ ഇരുവരും തിരികെയെത്തി.
മുറിക്കകത്തേക്കു കടന്ന സൂസൻ കട്ടിലിൽ കൊച്ചുമോൻ ഡെൽവിനെ കണ്ടു. ഉറങ്ങിക്കിടക്കുകയാണെന്നു കരുതി വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണു മരിച്ച വിവരം അറിയുന്നത്. നിലവിളിയോടെ മിഥുനെ തിരഞ്ഞപ്പോഴാണ് ചോര തളം കെട്ടി കിടക്കുന്ന തറയിൽ വീണു കിടക്കുന്നതു കണ്ടത്. അതെ സമയം ബുക്കിൽ എഴുതിയ ആത്മഹത്യക്കുറിപ്പ് മിഥുന്റെ കിടപ്പുമുറിയിൽ പൊലീസ് കണ്ടെത്തി –‘മാപ്പ്….അപ്പയുടെയും അമ്മയുടെയും കാര്യത്തിൽ വിഷമമുണ്ട്. മനസ്സ് പതറിപ്പോയി. ഞാൻ പോകുന്നു. മോനെ പിരിയാൻ വയ്യ. ചെയ്യുന്നത് തെറ്റാണെന്ന് അറിയാം. അവനെയും കൂട്ടുന്നു. ഞങ്ങളെ ഒരുമിച്ച് അടക്കണം. ഞങ്ങളെ പിരിക്കരുത്. മാപ്പ്, മാപ്പ്, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ’ എന്നിങ്ങനെ കുറിപ്പ് അവസാനിക്കുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.