കോഴിക്കോട്: എന്‍.എഫ്.എസ്.എ ഗോഡൗണുകളില്‍ നിന്ന് അരി നല്‍കുന്നതിലെ പാളിച്ചകള്‍ റേഷന്‍ വ്യാപാരികളുടെ തലയില്‍ കെട്ടിവെക്കുകയാണെന്ന് ആക്ഷേപം.
ഭക്ഷ്യധാന്യങ്ങള്‍ 45 മുതല്‍ 55 കിലോഗ്രാം വരെ ചാക്കില്‍ നിറച്ചാണ് നിലവില്‍ റേഷന്‍ കടകളില്‍ എത്തിക്കുന്നത്. എന്നാല്‍, കടകളില്‍ പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍ ഇതു പരിഗണിക്കാതെ അളവ് വ്യത്യാസത്തിന്റെ പേരില്‍ വ്യാപാരികള്‍ക്ക് പിഴ ചുമത്തുകയാണെന്ന് റേഷന്‍ ഡീലര്‍മാരുടെ സംഘടനാ ഭാരവാഹികള്‍ ആരോപിച്ചു.
നിലവിലെ സ്റ്റോക്ക് പരിശോധനാ മാനദണ്ഡം ഉപേക്ഷിക്കാനുംകൃത്യമായ അളവില്‍ 50 കിലോഗ്രാം തോതില്‍ ധാന്യങ്ങള്‍ നല്‍കാനും ഭക്ഷ്യവകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കണമെന്ന് എ.കെ.ആര്.ആര്.ഡി.എ, കെ.എസ്.ആര്.ആര്.ഡി.എ നേതാക്കളായ അഡ്വ.ജോണി നെല്ലൂര്‍, അഡ്വ.ജി. കൃഷ്ണപ്രസാദ്, ടി.മുഹമ്മദാലി, കാടാമ്ബുഴ മൂസ എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.