വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ നിന്ന് നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി. വെള്ളാർമല പടവെട്ടിക്കുന്ന് ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്.
സൈനിക വക്താവാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രണ്ട് പുരുഷന്മാരെയും സ്ത്രീകളേയുമാണ് രക്ഷപ്പെടുത്തിയത്. പെൺകുട്ടിയുടെ കാലിന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
കാഞ്ഞിരക്കത്തോട്ടത്ത് ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ദുരന്തം ബാധിക്കാത്ത പ്രദേശത്തെ വീട്ടിലാണ് ഇവർ കുടുങ്ങിയത്. നാലുപേരെയും ബന്ധുവീട്ടിലേക്ക് അയച്ചതായും അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. മണ്ണിടിച്ചിലിൻ്റെ നാലാം ദിവസമായിരുന്നു രക്ഷാപ്രവർത്തനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.