തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പാറശ്ശാലയിൽ അഞ്ഞൂറിലധികം സ്ത്രീകളെ പങ്കെടുപ്പിച്ച് സി.പി.എം സംഘടിപ്പിച്ച മെഗാ തിരുവാതിരകളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി.ശിവൻകുട്ടി. വിഷയത്തിൽ അനാസ്ഥയുണ്ടായിട്ടുണ്ടെന്നും തിരുവാതിര കളി തീർച്ചയായും ഒഴിവാക്കേണ്ട ഒന്നുതന്നെയായിരുന്നു എന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
അതേസമയം, കൊവിഡ് കണക്കുകൾ വർധിച്ച സാഹചര്യത്തിൽ സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് ചർച്ച നടത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുമ്പോഴും ഇത് കുട്ടികളെ കാര്യമായി ബാധിച്ചതായി കാണുന്നില്ല. എന്നാൽ കുട്ടികളുടെ ആരോഗ്യം പ്രധാനമാണ്.
വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സ്‌കൂളുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.