സൗദി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മല്ലു വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെ നടപടി. എന്നാൽ തനിക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്ന വാർത്ത വ്ലോഗർ ഷാക്കിർ സുബ്ഹാൻ തള്ളി. പോലീസ് ഇതുവരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഷാക്കിർ പറയുന്നു.
ആരോ കള്ളക്കേസ് കൊടുത്തതുകൊണ്ട് പെട്ടെന്ന് വീട്ടിൽ വരേണ്ട കാര്യമില്ലെന്നും ഷാക്കിർ പറയുന്നു. പോലീസോ കോടതിയോ ആവശ്യപ്പെടുമ്പോൾ മാത്രമേ വരൂ എന്നും ഷാക്കിർ കുറിച്ചു. നിരപരാധിത്വം തെളിയിക്കുന്നത് വരെ തനിക്കെതിരെ എന്ത് വന്നാലും അനുഭവിക്കേണ്ടി വരുമെന്നും ഷാക്കിർ പറഞ്ഞു. ഇതൊരു കള്ളക്കേസാണെന്ന് തെളിയിക്കാനുള്ള എല്ലാ തെളിവുകളും തന്റെ പക്കലുണ്ട്. അത് കോടതിയെ ബോധ്യപ്പെടുത്തുക എന്നത് മാത്രമാണ് എന്റെ ആവശ്യം, അതുവരെ അവർ ആഘോഷിക്കട്ടെ. അതിന് ശേഷം നമുക്ക് ആഘോഷിക്കാം എന്ന് ഷാക്കിർ കുറിപ്പിൽ പറഞ്ഞു.
ഷാക്കിറിന്റെ ഫേസ്ബുക് പോസ്റ്റ്
ഒത്തുതീർപ്പിനു ക്ഷണിച്ചിട്ടില്ല. ശ്രമിക്കുകയും ഇല്ല,ലുക്ക്ഔട്ട് നോട്ടിസ് ഇതുവരെ ഇറക്കിയിട്ടില്ല. അതെല്ലാം വ്യാജമാണ്. ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് ഞാൻ പറഞ്ഞു. ഒരു വ്യക്തി എനിക്കെതിരെ കള്ളക്കേസ് കൊടുത്തു എന്നു വച്ച് ഉടൻ നാട്ടിൽ വരേണ്ട കാര്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നതിനാണോ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്, അതെല്ലാം പൂർത്തിയാക്കിയിട്ടേ വരൂ. അതിനിടയിൽ കേസുമായി ബന്ധപ്പെട്ട് പൊലീസോ കോടതിയോ വരാൻ പറഞ്ഞാൽ മാത്രമേ വരേണ്ട കാര്യമുള്ളൂ.(ആത്മവിശ്വാസത്തിന്റെ കാരണം കൂടി പറയട്ടെ: ഇത് കള്ളക്കേസാണെന്ന് 1000000% തെളിയിക്കുന്ന എല്ലാ തെളിവുകളും ഞങ്ങളുടെ കയ്യിലുണ്ട്. അത് കോടതിയെ ബോധ്യപ്പെടുത്തണം എന്ന കടമ്പ മാത്രമേയുള്ളൂ) അതുവരെ അവർ ആഘോഷിക്കട്ടെ. അതുകഴിഞ്ഞ് നമുക്ക് ആഘോഷിക്കാം.
സെപ്തംബർ 13ന് എറണാകുളത്തെ ഒരു ഹോട്ടലിൽ വച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവതി പരാതിയിൽ പറയുന്നു. എറണാകുളം സെൻട്രൽ പൊലീസിലാണ് പരാതി നൽകിയത്. അഭിമുഖത്തിന്റെ പേരിൽ ഹോട്ടലിലേക്ക് ക്ഷണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഹോട്ടലിൽ അഭിമുഖത്തിന് എത്തിയപ്പോൾ അപമര്യാദയായി പെരുമാറിയെന്നും പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. അതേസമയം, പരാതി വ്യാജമാണെന്ന നിലപാടിലാണ് ഷാക്കിർ സുബ്ഹാൻ. തനിക്കെതിരായ പരാതിയെ മതിയായ തെളിവുകൾ സഹിതം നേരിടുമെന്നും ഷാക്കിർ പ്രതികരിച്ചു. ഹണിട്രാപ്പാണോയെന്ന് സംശയിക്കുന്നതായും ഷാക്കിർ ആരോപിച്ചു. ഷാക്കിർ നാട്ടിൽ ഇല്ലാത്തതിനാൽ അന്വേഷണം വൈകുമെന്ന് പോലീസും നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.