കോഴിക്കോട്: പോളിയോ രോഗം ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് കേരളത്തില്‍ പള്‍സ് പോളിയോ ഇമ്യുണൈസേഷൻ പരിപാടി നടക്കും.
അഞ്ച് വയസുവരെയുള്ള കുട്ടികള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴിയാണ് പോളിയോ തുള്ളി മരുന്ന് നല്‍കുന്നത്. കോഴിക്കോട് ജില്ലയില്‍ 219320 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കേണ്ടത്. ആകെ 2210 ബൂത്തുകള്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇതില്‍ 45 ട്രാൻസിറ്റ് പോയിന്റുകളും 49 മൊബൈല്‍ ബൂത്തുകളും ഉള്‍പ്പെടും.
പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലതല ഉദ്ഘാടനം തിരുവങ്ങൂർ ബ്ലോക്ക് കുടുംബരോഗ്യ കേന്ദ്രത്തില്‍ രാവിലെ എട്ടിനു കാനത്തില്‍ ജമീല എംഎല്‍എ നിർവഹിക്കും. സ്കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍,
ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍, ബസ്റ്റാൻഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകള്‍, അതിഥി തൊഴിലാളികളുടെ ക്യാമ്ബുകള്‍ എന്നിവിടങ്ങള്‍ വഴിയാണ് തുള്ളി മരുന്ന് വിതരണം നടത്തുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.