കോഴിക്കോട്: ഭക്ഷണം കഴിച്ചയാള്‍ യുപിഐ ഇടപാടിലൂടെ പണമയച്ചതിനു പിന്നാലെ തൊഴിലും ജീവിതവും പ്രതിസന്ധിയിലായ അവസ്ഥയിലാണ് കോഴിക്കോട് താമരശേരി സ്വദേശി സാജിൻ. പണം അയച്ച ജയ്പൂർ സ്വദേശി തട്ടിപ്പ് കേസിൽ പ്രതിയാണെന്ന് ചൂണ്ടിക്കാട്ടി സാജിന്റെ അക്കൗണ്ട് ബാങ്ക് മരവിപ്പിച്ചു.
ജയ്പൂർ സ്വദേശി സജിയുടെ അക്കൗണ്ടിലേക്ക് 263 അയച്ചു. തൊട്ടുപിന്നാലെ സാജിന്റെ അക്കൗണ്ട് മരവിപ്പിച്ചു. ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് തന്റെ അക്കൗണ്ടിലേക്ക് പണമിട്ടതെന്ന് വ്യക്തമായത്. ഇയാളുടെ അക്കൗണ്ടിൽ 13 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ചാണ് നടപടിയെന്നും സൈബര്‍ സെല്ലാണ് നിര്‍ദേശം നല്‍കിയതെന്നും ബാങ്കുകാര് വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ ജയ്പൂർ ജവഹർ നഗർ സർക്കിൾ എസ്എച്ച്ഒയുമായി ബന്ധപ്പെടാനാണ് നിര്‍ദേശം. തുച്ഛമായ വരുമാനം കൊണ്ട് മുന്നോട്ട് പോകുന്ന ഈ വ്യാപാരി ഇപ്പോൾ കുടുംബവും ജീവിതവും എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് അറിയാത്ത അവസ്ഥയിലാണ്. അക്കൗണ്ടിലുള്ള പണം പിൻവലിക്കാൻ പോലും സജിന്‍ കഴിയുന്നില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.