മലപ്പുറം : മാനത്ത് റംസാനമ്പിളി തെളിഞ്ഞു. ഇസ്‌ലാംമത വിശ്വാസികള്‍ക്ക് വീണ്ടും വ്രതവിശുദ്ധിയുടെ പകലിരവുകള്‍. പുണ്യങ്ങളുടെ പൂക്കാലമായ റംസാൻ എത്തിയതിന്റെ സന്തോഷത്തിലാണ് വിശ്വാസി സമൂഹം. വ്രതാനുഷ്ഠാനത്തിലൂടെയും സൽകർമ്മങ്ങൾ വർദ്ധിപ്പിക്കുന്നതിലൂടെയും ഓരോ വിശ്വാസിയുടെയും പരിശ്രമത്താൽ മനസ്സും ശരീരവും ശുദ്ധീകരിക്കാൻ കഴിയും.
വിശുദ്ധ റംസാനെ വരവേൽക്കാൻ വിശ്വാസി സമൂഹം നേരത്തെ തന്നെ ഒരുക്കങ്ങൾ നടത്തിയിരുന്നു. പള്ളികളും വീടുകളും വൃത്തിയാക്കി. കൂടുതൽ പുണ്യകർമങ്ങളിലൂടെ കൂടുതൽ പ്രതിഫലം നേടാൻ മനസ്സിനെ ഒരുക്കി.
റംസാൻ എന്ന അറബി വാക്കിന്റെ അർത്ഥം ‘കരിയിച്ചുകളയുക’ എന്നാണ്. വ്രതാനുഷ്ഠാനം ചെയ്യുന്നവരിൽ നിന്ന് വന്ന പാപങ്ങൾ കഴുകിപ്പോകും എന്നാണ് അർത്ഥം. റംസാൻ മാസത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും ദാനധര്‍മങ്ങളും വ്യാപകമാകും. പള്ളികളിൽ രാത്രി തറാവീഹ് നമസ്‌കാരവും നടക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.