മുംബൈ: കോഴിക്കോട് എലത്തൂർ ട്രെയിൻ കത്തിക്കൽ കേസിൽ അറസ്റ്റിലായ പ്രതി ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര എടിഎസ് പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രത്‌നഗിരി റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും രഹസ്യവിവരത്തെ തുടർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പ്രതിയെ പിടികൂടിയതെന്നും മഹാരാഷ്ട്ര എടിഎസ് അറിയിച്ചു. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പ്രതി റെയിൽവേ സ്റ്റേഷനിലെത്തി. പിടിക്കപ്പെടുമ്പോൾ മോട്ടോറോള കമ്പനിയുടെ ഫോൺ, ആധാർ കാർഡ്, പാൻകാർഡ്, കൊട്ടക് ബാങ്ക് എടിഎം എന്നിവ കൈയിൽ ഉണ്ടായിരുന്നതായി മഹാരാഷ്ട്ര എടിഎസ് വിശദീകരിച്ചു.
അതിനിടെ പ്രതിയെ കേരള പോലീസിന് കൈമാറി. എത്രയും വേഗം കേരളത്തിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേസ് കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുകയാണ്. ചിലരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.