കോഴിക്കോട് ട്രെയിൻ തീവയ്പ് കേസ് പ്രതി ഷാറുഖ് സെയ്ഫിയുടെ പൊള്ളൽ ഒരു ശതമാനത്തിൽ താഴെ . ഇരുകൈകളിൽ മാത്രമാണ് പൊള്ളലുള്ളത്. ദേഹം മുഴുവൻ ഉരഞ്ഞ പാടുകളുണ്ട്. ട്രെയിനിൽ നിന്ന് ചാടിയപ്പോൾ ഉണ്ടായതെന്നാണ് നിഗമനം. മുഖം ഉരഞ്ഞുണ്ടായ പരുക്കുമൂലമാണ് കണ്ണ് നീരുവച്ചത്. കാഴ്ചയ്ക്ക് പ്രശ്നമില്ല. ചെറുവിരലിലും നാലുദിവസം പഴക്കമുള്ള മുറിവുണ്ട് കരളിന്റെ പ്രവർത്തനത്തിലും തകരാറുണ്ടെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തി.
ഷാറുഖിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസ് സെല്ലിലെ പ്രത്യേകം മുറിയിലാണ് ഷാറുഖ് സെയ്ഫിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സെല്ലിന് പുറത്തുമാത്രം 20 പൊലീസുകാരുണ്ട് കാവലിന്. മെഡിക്കല്‍ കോളജ് ആശുപത്രി പൂര്‍ണമായും പൊലീസിന്റ നിരീക്ഷണത്തിലാണ്.
കഴിഞ്ഞദിവസം മൂന്നുമണിക്കൂറോളം ചോദ്യം ചെയ്തെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു മറുപടി. കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാലേ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുകയുള്ളു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.