കോട്ടയം: പലയിടത്തും വേനൽമഴ പെയ്തെങ്കിലും പകൽ ചൂട് ജനങ്ങളെ പൊള്ളിക്കുന്നു. തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇന്ന് താപസൂചിക അപകടകരമായ നിലയിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. താപനില 55 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ പകൽ താപനില ഗണ്യമായി ഉയരുമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ കാലാവസ്ഥാ പഠന വിഭാഗം മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽമഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പാലക്കാട്, കോഴിക്കോട്, തൃശൂർ ജില്ലകളിൽ താപ സൂചിക അപകടകരമാം വിധം ഉയരാൻ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ 58 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കുസാറ്റിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകൽ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുക. നിര്‍ജലീകരണവും സൂര്യാതപവും വരാതെയും ശ്രദ്ധിക്കണം. കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ പകൽ താപനില 35 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും.
സൂചിക അനുസരിച്ച് ഈ പ്രദേശങ്ങളിൽ 52 മുതൽ 54 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടും. അതേസമയം വേനൽമഴ തുടരും. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും മണിക്കൂറിൽ 40 ഡിഗ്രി വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. അടുത്ത മൂന്ന് ദിവസം കൂടി വേനൽമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.