കോഴിക്കോട്: മെഡിക്കൽ കോളേജ് കാമ്പസിനകത്ത് സാമൂഹിക വിരുദ്ധര്‍ പ്രവേശിക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതർ പോലീസില്‍ പരാതി നല്കി. മാരകായുധങ്ങളുമായി സാമൂഹിക വിരുദ്ധര്‍ കാമ്പസിനുള്ളിലെത്തുന്നു. കൂടാതെ ലഹരി വില്‍പ്പനക്കാര്‍ മെഡിക്കല്‍ കോളേജ് കാമ്പസിനകത്ത് അഴിഞ്ഞാടുന്നു. ക്യാമറ സ്ഥാപിച്ചിട്ടില്ലാത്ത 12 ഇടങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ വിളയാട്ടമാണ്.
ഇത്തരം ഇടങ്ങളില്‍ രാത്രി പോലീസ് പട്രോളിങ് ശക്തമാക്കണം. ക്യാമറ ഇല്ലാത്ത കേന്ദ്രങ്ങള്‍ കൃത്യമായി മനസ്സിലാക്കിയാണ് സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കാമ്പസില്‍ സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സാമൂഹിക വിരുദ്ധര്‍ എത്തിക്കുന്നതായും പരാതിയിലുണ്ട്
അനാശാസ്യ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ കാമ്പസിലെ സുരക്ഷാ ജീവനക്കാര്‍ ശ്രമിക്കുമ്പോള്‍, സാമൂഹികവിരുദ്ധര്‍ സംഘടിച്ച് ജീവനക്കാരെ ആക്രമിക്കുന്നു. ഇരുമ്പുവടിപോലുള്ള മാരകായുധങ്ങളുമായാണ് സാമൂഹികവിരുദ്ധര്‍ കാമ്പസിലെത്തുന്നത്. മയക്കുമരുന്ന് വിതരണത്തിനാണ് ഇവരെത്തുന്നതെന്ന് സുരക്ഷാ വിഭാഗം മെഡിക്കല്‍ കോളേജ് അധികൃതർ
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.