ചവറ ∙ വീടുകൾ കേന്ദ്രീകരിച്ചും വാഹനങ്ങളിലും മദ്യക്കച്ചവടം പൊടിപൊടിക്കുന്നു. ചവറ, തേവലക്കര, തെക്കുംഭാഗം, പന്മന, നീണ്ടകര പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും അനധികൃത മദ്യവിൽപന സജീവമാണ്. പലർക്കും ഇത് ഉപജീവനമാർഗമാണ്. ദിവസം ആയിരം മുതൽ 1500 രൂപ വരെ ലാഭം ലഭിക്കുന്നു എന്നതാണ് പലരെയും ഇതിലേക്ക് ആകർഷിക്കുന്നത്. ബവ്കോ ഔട്ട്‌ലെറ്റുകളിൽ നിന്ന് വൻതോതിൽ മദ്യം ശേഖരിച്ചു വച്ച് കുപ്പികളായും ചെറിയ കുപ്പികളിൽ പകർന്നും ഒഴിച്ച് കൊടുത്തും കച്ചവടം നടത്തുന്നത്
400, 500 രൂപ വിലയുള്ള അര ലീറ്റർ മദ്യം 100 രൂപ മുതൽ 150 രൂപ വരെ ലാഭമെടുത്ത് വിൽക്കുന്നവരുണ്ട്. ഒഴിച്ചു നൽകുന്നവർക്ക് ഇതിലേറെയാണ് ലാഭം. എന്നാൽ അവധി ദിവസങ്ങളിൽ വില ഇരട്ടിയോളം ഉയരും. എത്ര വിലയ്ക്ക് വിറ്റാലും വാങ്ങാൻ ആളുണ്ടെന്നത് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രോത്സാഹനം പലരും ബവ്കോ ഔട്ട്‌ലെറ്റുകളിൽ നിന്ന് അനുവദനീയമായതിലും അധികം അളവിൽ മദ്യം വാങ്ങിയാണ് വിൽപന നടത്തുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.