തിരുവനന്തപുരം: സംസ്ഥാനത്തേക്കുള്ള രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ഞായറാഴ്ച ആരംഭിക്കും. രാവിലെ ഏഴിന് കാസർകോട് നിന്ന് പുറപ്പെട്ട് വൈകീട്ട് 3.05ന് തിരുവനന്തപുരത്ത് എത്തും.
തിരിച്ചുള്ള യാത്ര വൈകിട്ട് 4.05ന് ആരംഭിച്ച് രാത്രി 11.55ന് കാസർകോട് സമാപിക്കും. സർവീസിന്റെ കരട് ഷെഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്. ഔദ്യോഗിക സമയ പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഓറഞ്ച് നിറത്തിലുള്ള പുതിയ ട്രെയിനാവും എത്തുക. ആകെ ഒമ്പത് വന്ദേഭാരത് ട്രെയിനുകൾ ഒരുമിച്ച് ഉദ്ഘാടനം ചെയ്യാനാണ് റെയിൽവേ ആലോചിക്കുന്നത്.
നേരത്തെ അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് കോട്ടയം വഴിയാണ് ഓടുന്നതെങ്കിൽ രണ്ടാമത്തെ ട്രെയിൻ ആലപ്പുഴ വഴിയാകും. ആഴ്ചയിൽ ആറ് ദിവസമായിരിക്കും സർവീസ്. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ കാസർകോട്-തിരുവനന്തപുരം സർവീസ് ഉണ്ടായിരിക്കും. കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്.
കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ സമയം എട്ട് മണിക്കൂറാണ്. 7.55 മണിക്കൂർ റിട്ടേൺ സര്‍വീസിന് വേണ്ടിവരും. നിലവിൽ തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20നാണ് വന്ദേഭാരത് പുറപ്പെടുന്നത്. 1.20ന് കാസര്‍കോടെത്തും.
കരട് സമയപട്ടിക ഇങ്ങനെ:
കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക്
കാസര്‍കോട് (പുറപ്പെടല്‍)- രാവിലെ 7.00
കണ്ണൂര്‍-8.05
കോഴിക്കോട്-9.05
ഷൊര്‍ണൂര്‍-10.05
തൃശൂര്‍-10.40
എറണാകുളം-11.48
ആലപ്പുഴ-12.40
കൊല്ലം-1.57
തിരുവനന്തപുരം-3.05
തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക്
തിരുവനന്തപുരം (പുറപ്പെടല്‍)-വൈകീട്ട് 4.05
കൊല്ലം-4.55
ആലപ്പുഴ-5.57
എറണാകുളം-6.38
തൃശൂര്‍-7.42
ഷൊര്‍ണൂര്‍-8.17
കോഴിക്കോട്-9.18
കണ്ണൂര്‍-10.18
കാസര്‍കോട്-11.55
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.