തിരുവനന്തപുരം ; മദ്യവും ലഹരി മരുന്നും ഉപയോഗിക്കുന്ന അക്രമ സ്വഭാവമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രികളിൽ ഹാജരാക്കുമ്പോൾ നിർബന്ധമായും വിലങ്ങിടണം . വൈദ്യ പരിശോധനയ്ക്ക് വിലങ്ങഴിക്കണമെന്നു ഡോക്ടർ അറിയിച്ചാൽ മാത്രമേ അഴിക്കാൻ പാടുള്ളൂ എന്നും വ്യക്തമാക്കുന്ന മെഡിക്കൽ, ലീഗൽ പരിശോധനാ മാർഗനിർദേശങ്ങൾ മന്ത്രിസഭ അംഗീകരിച്ചു.
പരിശോധനാ സമയത്ത് അപകടകരമായ സ്ഥിതി ഉണ്ടായാൽ ഇടപെടാൻ കഴിയുംവിധം പൊലീസ് നിലയുറപ്പിക്കണം. ഡോക്ടർ ആവശ്യപ്പെട്ടാൽ മാത്രമേ പൊലീസ് മാറിനിൽക്കാവൂ. വൈദ്യ പരിശോധനയ്ക്കു കൊണ്ടു പോകുമ്പോൾ ആവശ്യത്തിനു പൊലീസ് ഒപ്പമുണ്ടാകണം. പരിശോധിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം അവർക്കായിരിക്കും.
മുതിർന്ന ഡോക്ടർമാരുടെ സാന്നിധ്യം ഉറപ്പാക്കണം. മുതിർന്ന ഡോക്ടർ ഇല്ലെങ്കിൽ ഹൗസ് സർജനോ ജൂനിയർ റസിഡന്റോ പരിശോധിക്കണം. പ്രതിയെ കസ്റ്റഡിയിലെടുക്കുമ്പോൾ പ്രത്യേകം നിരീക്ഷിച്ചും വിവരങ്ങൾ ശേഖരിച്ചും ശാരീരിക, മാനസിക, ലഹരി നില പൊലീസ് വിലയിരുത്തണം. സംശയം തോന്നിയാൽ സ്വകാര്യ നോട്ട് ബുക്കിലും പൊലീസ് സ്റ്റേഷനിൽ കൊണ്ടുവരുമ്പോൾ ജനറൽ ഡയറിയിലും രേഖപ്പെടുത്തണം. നേരിട്ട് ആശുപത്രിയിലേക്കു കൊണ്ടുപോയാൽ ഫോണിലൂടെ സ്റ്റേഷനിൽ അറിയിക്കണം. മെഡിക്കൽ പരിശോധനയ്ക്കു മുൻപ് ആശുപത്രി ജീവനക്കാരെയും അറിയിക്കണം. വൈദ്യ പരിശോധനയ്ക്കു മുന്നോടിയായി ബ്രത്തലൈസർ ഉപയോഗിക്കണം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.