കോഴിക്കോട് നിയമവിരുദ്ധമായ സൈറ്റിൽ കയറിയതിന് പിഴയൊടുക്കണമെന്ന് സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം ലഭിച്ച വിദ്യാർഥി ജീവനൊടുക്കി. നിയമവിരുദ്ധമായ സൈറ്റിൽ കയറിയതിന് 33,900 രൂപ പിഴയൊടുക്കണമെന്നായിരുന്നു സന്ദേശം. പിഴയൊടുക്കിയില്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നുമുള്ള ഭീഷണിയും സന്ദേശത്തിലുണ്ടായിരുന്നുവെന്ന് പറയുന്നു.
കോഴിക്കോട് സാമൂതിരി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ ആദിനാഥാണ് (16) മരിച്ചത്. ആദിനാഥ് കഴിഞ്ഞ ദിവസം സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ലാപ്ടോപ്പിലേക്കു സന്ദേശം വന്നത് എന്നാണ് വിവരം. അശ്ലീല വെബ്സൈറ്റിലാണ് കയറിയിരിക്കുന്നതെന്നും അത് നിയമവിരുദ്ധമായതിനാൽ 33,900 രൂപ പിഴയായി അടയ്ക്കണമെന്നുമായിരുന്നു സന്ദേശം. എത്രയും വേഗം പണം അടച്ചില്ലെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നുമുള്ള ഭീഷണിയും സന്ദേശത്തിലുണ്ടായിരുന്നു.ഇതോടെ ഭയന്നുപോയ ആദിനാഥ് ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.