കൊച്ചി∙ ആലുവയിൽ അതിഥിത്തൊഴിലാളിയുടെ അഞ്ചുവയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ വേഗത്തിൽ നടത്തിയത് മാതൃകാപരമെന്ന് മന്ത്രി വീണാ ജോർജ്. പൊലീസ്, പ്രോസിക്യൂഷൻ, ജഡ്ജ് എന്നിവർക്ക് ആദരമെന്നും മന്ത്രി പറഞ്ഞു.
‘കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ കിട്ടണം എന്നാണ് എല്ലാവരും ആഗ്രഹിച്ചത്. അതുപോലെ തന്നെ കോടതി പൊതുസമൂഹത്തിന്റെ മനസ്സിനൊപ്പം നിലനിന്നുകൊണ്ട് വിധി പ്രസ്താവിച്ചു എന്നത് പ്രത്യേകം എടുത്തുപറയണം. കേസ് അന്വേഷിച്ച പൊലീസ്, പ്രോസിക്യൂഷൻ, കോടതി ജഡ്ജിനെയും അവരോടുള്ള ആദരവ് അറിയിക്കുന്നു. 110 ദിവസങ്ങളാണ് കേസിന്റെ നടപടികൾക്കായി മൊത്തത്തിൽ സ്വീകരിച്ചത്. മറ്റു സമാന കേസുകൾക്കും ഇതു മാതൃകയാണ് ‘‘ഒരു കുഞ്ഞും ആക്രമിക്കപ്പെടരുത്. അതിനുവേണ്ടിയുള്ള ശക്തമായ സന്ദേശം കൂടിയാണ് ഈ വിധിപ്രസ്താവത്തിലൂടെ കോടതി നൽകിയിരിക്കുന്നത്. ശിശുദിനത്തിൽ, ശിശുക്കളുടെ അവകാശങ്ങളെക്കുറിച്ച് ഏറ്റവും കൂടുതൽ ബോധവാത്മാരാക്കേണ്ടത് പൊതുസമൂഹമാണ്. പൊതുസമൂഹമാണ് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതും, അതു സംരക്ഷിക്കേണ്ടതും. കുഞ്ഞുങ്ങളുടെ അവകാശസംരക്ഷണത്തിൽ, അവർക്ക് നീതി ഉറപ്പാക്കുന്നതിൽ പൊതുസമൂഹത്തിന്റെ പങ്കാളിത്തം അനിവാര്യമാണ്’– മന്ത്രി പറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.