കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഹര്‍ഷിന നീതിക്കായി വീണ്ടും സമരത്തിലേക്ക് കടക്കുന്നു. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ഹര്‍ഷിന കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് സമരം തുടങ്ങാന്‍ തീരുമാനം.
കോഴിക്കോട്ടെ നവകേരള സദസ്സില്‍ അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം, പ്രതികളെ പ്രോസിക്യൂട്ട് ചെയ്യല്‍ എന്നീ കാര്യങ്ങളില്‍ അനുകൂല തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഹര്‍ഷിന ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നവകേരള സദസ്സ് സമാപിക്കുന്ന ഡിസംബര്‍ 23 ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ രണ്ടാംഘട്ട സമരം തുടങ്ങുമെന്ന് ഹര്‍ഷിന കോഴിക്കോട്ട് അറിയിച്ചു. തനിക്കൊപ്പമാണെന്ന് ആരോഗ്യമന്ത്രി ഉള്‍പ്പെടെ പലവട്ടം ആവര്‍ത്തിച്ചിട്ടും അനുകൂലമായ തീരുമാനം മാത്രം സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് ഹര്‍ഷിനയുടെ പ്രധാന പരാതി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.