മാവൂർ :യു.ഡി.എഫിൻ്റെ സിറ്റിംങ്ങ് സീറ്റായ പതിമൂന്നാം വാർഡിനെ ചൊല്ലി കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ തർക്കം രൂക്ഷമായിരുന്നു. ശനിയാഴ്ച നടന്ന ഉന്നതതല യോഗത്തിന്റെ തീരുമാനത്തിൽ മുസ്ലിം ലീഗിന്റെ യു എ ഗഫൂർ പിൻവാങ്ങി.ജില്ലാ യു ഡി എഫിൻ്റെ തീരുമാന പ്രകാരം വന്ന കോൺഗ്രസ് സ്ഥാനാർത്ഥി വളപ്പിൽ റസാഖ് തന്നെയാണ് യുഡിഫ് ന്റെ ഔദ്യോഖിക സ്ഥാനാർഥി.
എന്നാൽ പ്രദേശിക മുസ്ലിം ലീഗ് നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരം യു.എ.ഗഫൂറും പത്രിക നൽകിയിരുന്നു. ധാരണ പ്രകാരം ഗഫൂർ പത്രിക പിൻവലിച്ചു.
മാവൂർ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡ് വാർഡ് മെമ്പറായിരുന്ന മുസ്ലിം ലീഗ് നേതാവ് എം.പി.അബ്ദുൽ കരീമിൻ്റെ മരണത്തെ തുടർന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പാണിത്.ഡിസംബർ 12 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാനു ള്ള അവസാന ദിവസം നവംബർ 27 ആണ്.18 വാഡുകളുള്ള പഞ്ചായത്തിൽ യു.ഡി.എഫിനും ആർ എം.പി.ക്കുമായി 9 അംഗങ്ങൾ ആണ് ഉള്ളത്.എൽ.ഡി.എഫിന് 8 അംഗങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പതിനഞ്ചാം വാഡിലെ സ്വതന്ത്യ സ്ഥാർത്ഥി മുന്നണി ബന്ധം ഉപേക്ഷിച്ചതിനാൽ നിലവിൽ 7 അംഗങ്ങൾ മാത്രമാണ് എൽ ഡി എഫിന് ഉള്ളത്.മുസ്ലിം ലീഗിന്റെ കോട്ടയായ പാറമ്മൽ വാർഡിൽ നിന്നും അഞ്ഞൂറിലധികം വോട്ടിനു യുഡിഫ് സ്ഥാനാർഥി വിജയിക്കുമെന്നാണ് പ്രാദേശിക പാർട്ടി വൃത്തങ്ങൾ കണക്ക് കൂട്ടുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.