കോഴിക്കോട് : പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് മാനാഞ്ചിറയിലെത്തി. തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവർണർ മാനാഞ്ചിറയിലേക്ക് എത്തിയത്. പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഡിജിപിക്ക് കത്തയച്ചിട്ടുണ്ട്. എനിക്ക് എതിരെ ചെയ്യാനുള്ളവർക്ക് എന്തും ചെയ്യാമെന്ന് പറഞ്ഞാണ് ഗവർണർ പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്നതെന്ന് വ്യക്തമാണ്. ഗവർണർ നിഷേധിച്ചെങ്കിലും വൻ സുരക്ഷയാണ് െപാലീസ് ഒരുക്കിയിരിക്കുന്നത്. മിഠായിത്തെരുവിലെ ഹൽവ കടയിൽ കയറിയ ഗവർണർ, ഹൽവ രുചിച്ചുനോക്കി.
കുട്ടികളെ ചേര്‍ത്തുപിടിച്ചും നാട്ടുകാര്‍ക്കു കൈകൊടുത്തും സംസാരിച്ചും മുന്നോട്ടുനീങ്ങി. രണ്ടു കുട്ടികളെ അദ്ദേഹം വാരിയെടുത്തതും കൗതുകമായി. കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് ഹൗസിൽനിന്ന് പുറത്തിറങ്ങിയ ഗവർണർ മുഖ്യമന്ത്രിക്കും എസ്എഫ്ഐക്കുമെതിരെ വിമർശനം ആവർത്തിച്ചിരുന്നു. തുടർന്ന് തനിക്ക് പൊലീസിന്റെ സുരക്ഷ ആവശ്യമില്ലെന്നു പ്രഖ്യാപിച്ച് കോഴിക്കോട്ടേക്കു യാത്ര തിരിക്കുകയായിരുന്നു. മാനാഞ്ചിറ സ്ക്വയറിലേക്കാണ് യാത്രയെന്നാണ് ഗവർണർ പറഞ്ഞത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.